യുക്രൈന് – റഷ്യ യുദ്ധം ഊർജിതമായി നടക്കുന്നതിനിടെ മറ്റൊരു വെളിപ്പെടുത്തലുമായി റഷ്യന്‍ പാര്‍ലമെന്റ് അംഗം. യുക്രൈന് കീഴടക്കാന്‍ ഒരു വര്‍ഷം മുമ്പേ പദ്ധതിയിട്ടിരുന്നുവെന്ന് റഷ്യന്‍ പാര്‍ലമെന്റ് അംഗം വ്യക്തമാക്കി. യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യ തലസ്ഥാന നഗരമായ കീവ് പിടിച്ചെടുക്കുവാൻ ശ്രമങ്ങൾ ഊർജ്ജിതമാക്കുകയാണ്.
ഇപ്പോഴുണ്ടായിരിക്കുന്ന നീക്കം തീരുമാനിച്ചുറപ്പിച്ചിരുന്നില്ല. വളരെ യാദൃച്ഛികമായാണ് ഈ സാഹചര്യം ഉണ്ടായത്. എന്നാൽ എന്താണ് സംഭവിക്കുക എന്നത് സംബന്ധിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു എന്നും യുക്രൈന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
അധിനിവേശം ഇപ്പോൾ നടത്തിയില്ലെങ്കില്‍ റഷ്യ ആക്രമിക്കപ്പെടുമായിരുന്നു. രണ്ട് ദിവസത്തിനകം ആക്രമിക്കപ്പെടുമെന്ന് രഹസ്യാന്വേഷണ വിവരം കിട്ടി. അതിനാല്‍, പൗരന്മാരുടെ സുരക്ഷയ്ക്കായി പ്രതിരോധിക്കാന്‍ തയ്യാറായി എന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക