യുക്രൈന് രക്ഷാദൗത്യ ആദ്യ വ്യോമസേന വിമാനം സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനം ഇന്ത്യയിലെത്തി. 200 ഇന്ത്യന്‍ പൗരന്മാരുമായി സി-17 വിമാനം ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ ലാന്‍ഡ് ചെയ്തു. പോളണ്ട്, ഹംഗറി എന്നിവടങ്ങളിലേക്ക് പോയ രണ്ട് സി-17 വിമാനങ്ങളും ഇന്ന് എട്ടു മണിക്കെത്തും. അടുത്ത 24 മണിക്കൂറില്‍ 15 രക്ഷാദൗത്യ വിമാനങ്ങള്‍ സര്‍വീസ് നടത്തും.
ഓപ്പറേഷന് ഗംഗയുടെ ഭാഗമായാണ് വിമാനം വ്യോമസേന വിമാനം ഉപയോഗപ്പെടുത്തിയുള്ള രക്ഷാപ്രവര്‍ത്തനം. കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെ നാലിന് ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. ഒഴിപ്പിക്കല്‍ നടപടി വേഗത്തിലാക്കുന്നതിനായി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും റുമാനിയയിലെത്തിയിരുന്നു.
ബെലാറസിലും റഷ്യന്‍ പ്രതിരോധ മേഖലയിലും പുതിയ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. യുക്രൈനെതിരായ റഷ്യന്‍ യുദ്ധത്തെ പിന്തുണക്കുന്ന ബെലാറസ് നിലപാടിനെ തുടര്‍ന്നാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. ബെലാറസില്‍ നിന്നുള്ള സാങ്കേതിക ഉത്പന്നങ്ങളുടെ ഇറക്കുമതിയാക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ബെലാറസിനെ ശ്വാസമുട്ടിക്കുന്നതാണ് ഉപരോധമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. റഷ്യയുടെ പ്രതിരോധമേഖലയെ ലക്ഷ്യമിട്ട് റഷ്യന്‍ ആയുധ വികസനവും ഉത്പാദനവും നടത്തുന്ന കമ്പിനികളില്‍ നിന്ന് ഉയര്‍ന്ന തുക ഈടാക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക