യുവ മുഖങ്ങൾക്ക് പ്രാമുഖ്യം നൽകി പുതിയ സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും രൂപീകരിക്കാൻ സിപിഎം നേതൃത്വത്തിൽ ധാരണ. പിബി അംഗങ്ങളുമായി സംസ്ഥാന നേതൃത്വം നടത്തിയ കൂടിയാലോചനയിലാണ് പുതിയ കമ്മിറ്റികളെ സംബന്ധിച്ച് വ്യക്തവരുന്നത്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തയാറാക്കുന്ന പുതിയ സംസ്ഥാന സമിതിയുടെ പാനൽ സമ്മേളനത്തിൽ അവതരിപ്പിക്കും.
എ എ റഹീമും വി പി സാനുവും എം.വിജിനും സംസ്ഥാന സമിതിയിലേക്കും എം.സ്വരാജ്, ടി വി രാജേഷ് എന്നിവ൪ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുമെത്തിയേക്കും. മന്ത്രി മുഹമ്മദ് റിയാസ് സെക്രട്ടറിയേറ്റിലേക്കെത്തുമെന്ന സാധ്യതയുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല . സമ്മേളത്തിന് ഇന്ന് കൊച്ചിയിൽ കൊടിയിറങ്ങും.
വികസന രേഖയുടെ ചർച്ചയിൽ മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷമാകും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്ന് പുതിയ പാനൽ തയാറാക്കുക. പ്രായപരിധി ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ പരിഗണിച്ച് 20പേരെങ്കിലും സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെടും.
പാ൪ട്ടിക്ക് കൂടുതൽ കരുത്തും ഊർജവും പകരുന്ന യുവനിരയാണ് പാർട്ടി സംസ്ഥാന സമിതിയിലേക്ക് വരിക. എ എ റഹീം വിപി സാനുവു൦ സജീവ പരിഗണിയിലുണ്ട്. 40 വയസിന് താഴെയുള്ളവരിൽ സച്ചിൻ ദേവിനും എ൦ വിജിനു൦ സ൦സ്ഥാന സമിതിയിലേക്ക് പരിഗണിക്കപ്പെടുമ്പോൾ മുൻഗണന 32 കാരനായ വിജിനാണ്
. യുവാക്കള്ക്കുക്കു പുറമേ സ്ത്രീകള്‍ക്കും പരിഗണന ലഭിക്കുമെന്നിരിക്കെ എന്‍ സുകന്യ കാനത്തില്‍ ജമീല കെ കെ ലതിക എന്നിവര്‍ സംസ്ഥാന സമിതിയില്എത്തിയേക്കും.
സിഎംപിയില്‍ നിന്ന് എത്തിയവരില്‍ എം.കെ.കണ്ണൻ എം.എച്ച് ഷാരിയർ എന്നിവരില്‍ ഒരാളെ നിലനിര്ത്തിേയക്കും. പി ബി ഹര്‍ഷകുമാര്‍ , യുപി ജോസഫ് എ വി റസല്‍ , ഇ എന്‍ സുരേഷ് ബാബു രാജു എബ്രഹാം കെ എന്‍ ഗോപിനാഥ് പി ആര് മുരളീധരന് ,എം പത്മകുമാര്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
പതിവിന് വിപരീതമായി സംസ്ഥാന സെക്രട്ടേറിയറ്റും സമ്മേളനത്തില്‍ തന്നെ രൂപീകരിക്കുമെന്നാണ് സൂചന. വ൯ അഴിച്ചു പണി സെക്രട്ടറിയേറ്റിലുമുണ്ടാവും. യുവനിരയിൽ നിരയിൽ നിന്ന് എം സ്വരാജിനാണ് സാധ്യത കൂടുതൽ. മറ്റു പദവികൾ ഇല്ലാത്ത ടിവി രാജേഷും സെക്രട്ടറിയേറ്റിലെത്താം. 75വയസെന്ന പ്രായപരിധി പരിഗണിച്ചാല്‍ പി കരുണാകരന് ആനത്തലവട്ടം ആനന്ദന് എം എം മണി കെ ജെ തോമസ് എന്നിവര്‍ ഒഴിവാകും മന്ത്രിമരായ സജി ചെറിയാന് വിഎന്‍ വാസനന് എന്നിവര്‍ക്ക് പുറമേ തിരുവനന്തപുരത്ത് നിന്ന് വിജയകുമാറോ വി ശിവ൯കുട്ടിയോ സെക്രട്ടറിയേറ്റിലെത്തും എം.വി ജയരാജന്, പി ജയരാജന്, കെ പി സതീശ്ചന്ദ്രന്‍, സി എസ് സുജാത എന്നിവര്‍ സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കപ്പെടുന്നവരിലുണ്ട്. വനിതാ പ്രാതിനിധ്യം ഉയര്‍ത്താന്‍ തീരുമാനിച്ചാല്‍ ജെ മേഴ്സിക്കുട്ടിയമ്മയെയും പരിഗണിച്ചേക്കും. മുഹമ്മദ് റിയാസ് സെക്രട്ടേറിയറ്റിലെത്തുമെന്ന് സൂചന ശക്തമാണെങ്കിലും പാ൪ട്ടി അന്തിമതീരു
പ്രതികരിക്കാൻ ഇവിടെ എഴുതുക