യുെക്രയ്നിൽ നിന്ന് ‘ഓപ്പറേഷൻ ഗംഗ’ യുടെ ഭാഗമായി ഇതുവരെ രാജ്യത്തേക്ക് എത്തിയവരിൽ 652 മലയാളികളെ സംസ്ഥാനത്തിന്റെ നേതൃത്വത്തിൽ കേരളത്തില്‍ എത്തിച്ചെന്ന് സർക്കാർ.
ഇന്നലെ മാത്രം 295 പേരെ കേരളത്തിലേക്കു കൊണ്ടുവരാനായി. മൂന്ന് ചാർട്ടേഡ് വിമാനങ്ങളാണ് ഡൽഹിയിൽ നിന്ന് ഒരുക്കിയത്. എന്നാൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നതിനാൽ ഒരു ഫ്ലൈറ്റ് റദ്ദാക്കി.
ആദ്യത്തെ ഫ്ലൈറ്റ് വൈകിട്ട് 4:50ന് നെടുമ്പാശേരിയിൽ എത്തി. 166 വിദ്യാർത്ഥികൾ ഈ വിമാനത്തിൽ ഉണ്ടായിരുന്നു. ഇവരെ സ്വദേശങ്ങളില്‍ എത്തിക്കാൻ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നിന്ന് കാസർഗോഡേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക ബസുകൾ സജ്ജമാക്കിയിരുന്നു.
ഡൽഹിയിൽ നിന്നുള്ള രണ്ടാമത്തെ ചാർട്ടേഡ് ഫ്ലൈറ്റ് രാത്രി 9.30ന് കൊച്ചിയിൽ എത്തി. ഇതിൽ 102 യാത്രക്കാരുണ്ടായിരുന്നു. Ads by
പ്രതികരിക്കാൻ ഇവിടെ എഴുതുക