വിഭാഗീയത ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംസ്ഥാന സമ്മേളനം നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമിതികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തത് ഉദാഹരണം.
വിഭാഗീയത ഇല്ലാതായത് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. വിഭാഗീയത ഇല്ലാതായതോടെ കേന്ദ്രീകൃതനേതൃത്വം എന്നനിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. മെറിറ്റ് അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞു. മുന്നണി വിപുലീകരിച്ചു.
ജി.സുധാകരനെ ഒഴിവാക്കിയത് 75 വയസായ മറ്റുള്ളവരെ ഒഴിവാക്കിയതുപോലെ മാത്രമാണ്. പി.ജയരാജനെ ഒഴിവാക്കിയതിലും വിശദീകരണം.
എല്ലാവരെയും സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടിയേരി. ജെയിംസ് മാത്യുവിനെ ഒഴിവാക്കിയത് അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്. പി.ശശിയെ സംസ്ഥാനസമിതിയിലെടുക്കുന്നതിന് മുന്‍പാണ് ജെയിംസ് മാത്യു നിലപാടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക