യുക്രെയ്നില്‍ യുദ്ധം രൂക്ഷമായ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയവരെ റഷ്യ വഴി ഒഴിപ്പിക്കാനുള്ള നടപടി ആരംഭിച്ചു. കീവില്‍ നിന്ന് സുരക്ഷിത ഇടത്തേയ്ക്ക് നീങ്ങുകയായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു. യുക്രെയ്ന് ഇന്ത്യക്കാര്‍ അടക്കം വിദേശികളെ ബന്ദികളാക്കിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന് ആരോപിച്ചു.
ഒാപ്പറേഷന് ഗംഗയുടെ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. അതിനിടെ യുക്രെയ്നില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ട കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞു
ഹാര്‍കിവ്, സൂമി, ഒഡേസ തുടങ്ങിയ ഇടങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെയാണ് റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കുന്നത്. 130 ബസുകള്‍ ഇതിനായി സജ്ജമാണ്. റഷ്യയുടെ ബെല്‍ഗൊറോഡ് മേഖലയിലേയ്ക്ക് ഇവരെ എത്തിക്കും. റഷ്യന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരുണ്ട്.
റഷ്യ വഴിയുള്ള രക്ഷാദൗത്യത്തിന് അമേരിക്കന്‍ സാങ്കേതിക വിദ്യയുള്ള സി 17ന് പകരം റഷ്യന്‍ നിര്‍മിത ഇല്യുഷിന് 76 വിമാനങ്ങളാണ് വ്യോമസേന ഉപയോഗിക്കുന്നത്. സൂമിയില്‍ എഴുനൂറില്‍ അധികം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്.
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ വ്ലാഡിമിര്‍ പുട്ടിനുമായി സംസാരിച്ചതും മനുഷ്യത്വ ഇടനാഴി ഒരുക്കാന്‍ റഷ്യയും യുക്രെയ്നും ധാരണയായതുമാണ് റഷ്യ വഴിയുള്ള രക്ഷാദൗത്യത്തിന് വഴി തുറന്നത്.
കീവില്‍ നിന്ന് വരികയായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റതായി കേന്ദ്രമന്ത്രി വി.കെ സിങ്ങാണ് അറിയിച്ചത്. വിദ്യാര്‍ഥിയെ പാതി വഴിയില്‍ തിരികെ െകാണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക