തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോഡ്ജിൽ കൊല്ലപ്പെട്ട ഗായത്രിയെയോർത്ത് വിങ്ങിപ്പൊട്ടുകയാണ് കാട്ടാക്കടയിലെ ഗായത്രിയുടെ വീട്. അമ്മയ്ക്കും സഹോദരി ജയശ്രീക്കുമൊപ്പമാണ് ഗായത്രി താമസിച്ചിരുന്നത്.
ഒരുമിച്ച് കഴിയാൻ ആഗ്രഹിച്ചിരുന്നെങ്കിൽ എന്തിനാണ് മകളെ കൊന്നതെന്നാണ് കരച്ചിലടക്കാതെ സുജാത ചോദിച്ചത്. മകളുടെ അടുപ്പം സുജാതയ്ക്ക് അറിയാമായിരുന്നെങ്കിലും ഈ ബന്ധം മരണത്തിലേക്ക് എത്തുമെന്ന് ഒരിക്കലും കരുതിയില്ല.
സംഭവം നടനന് ദിവസം ഗായത്രിയുടെ ഫോണിലേക്ക് വിളിച്ചപ്പോഴൊക്കെ സംസാരിച്ച പ്രവീൺ ഗായത്രി ഒപ്പമുണ്ടെന്നും കുഴപ്പമൊന്നുമില്ലെന്നുമാണ് പറഞ്ഞതെന്നും സുജാത പറഞ്ഞു.
രാത്രി പത്തുമണിയായിട്ടും മകള്‍ മടങ്ങിവരാത്തതോടെ സംശയം തോന്നി കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നൽകി. അധികം വൈകാതെ തന്നെ മകളെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക