തനിക്ക് നേരിട്ട അതിക്രമങ്ങളെക്കുറിച്ച് സമൂഹത്തിന് മുന്നില്‍ തുറന്നുപറഞ്ഞ നടി ഭാവനയെ പ്രശംസിച്ച് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.
സനല്‍കുമാറിന്റെ ഫെയ്സ്ബുക്ക്
‘ഇര’, ‘അതിജീവിത’ തുടങ്ങിയ ദുര്‍ബലമായ വാക്കുകള്‍ ഉപയോഗിച്ച് ലൈംഗികാതിക്രമത്തിനിരയായ സ്ത്രീകളുടെ മുഖവും പേരും മായ്ക്കുന്ന പ്രക്രിയ, അവര്‍ സത്യത്തെക്കുറിച്ച് സമൂഹവുമായി ഇടപഴകുന്നില്ലെന്ന് ഉറപ്പാക്കാന്‍ പുരുഷ അധികാരം നടപ്പാക്കുന്ന വൃത്തികെട്ട തന്ത്രമാണ്. പുരുഷന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ലൈംഗികാതിക്രമം സമൂഹത്തില്‍ സ്ത്രീയുടെ അന്തസ്സ് നശിപ്പിക്കുമെന്ന് സമൂഹം കരുതുന്നത് എന്തുകൊണ്ടാണ്? സമൂഹത്തില്‍ മുഖം നഷ്ടപ്പെടേണ്ടത് കുറ്റവാളിയുടേതാണ്, ഇരയുടേതല്ല എന്ന സാമാന്യബോധം ലൈംഗികാതിക്രമത്തിന് ബാധകമാകാത്തത് എന്തുകൊണ്ട് ലൈംഗികാതിക്രമവും മറ്റെല്ലാ ശാരീരിക അതിക്രമങ്ങളും പോലെയാണെന്ന അടിസ്ഥാന ബോധ്യം സമൂഹത്തിനുണ്ടെങ്കില്‍ മാത്രമേ അതിനിരയായ സ്ത്രീകള്‍ക്ക് നീതി ലഭിക്കൂ. സാമൂഹിക അംഗീകാരത്തിന്റെ അളവുകോലായി ലൈംഗികതയുടെ പവിത്രത നിലനിര്‍ത്തുന്നത് പുരുഷാധിപത്യത്തിന്റെ മറ്റൊരു തന്ത്രമാണ്.
ലൈംഗികാവയവവും മറ്റേതൊരു ശാരീരികാവയവത്തെയും പോലെയാണെന്ന് സമൂഹത്തെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ ലൈംഗികാതിക്രമത്തിനിരയായവര്‍ നേരിടുന്ന കഠിനപരീക്ഷകളില്‍ നിന്ന് സ്ത്രീകളെ മോചിപ്പിക്കാന്‍ കഴിയൂ. യോനിയില്‍ പച്ചകുത്തുമ്പോള്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചു എന്ന തലക്കെട്ടില്‍ അടുത്തിടെ വന്ന #metoo ആരോപണത്തെ സമീപിച്ച മഞ്ഞപത്രം, ഒരു പുരുഷന്റെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങളെ സ്ത്രീവിരുദ്ധ പ്രചാരണമാക്കി മാറ്റുന്നത് എങ്ങനെയെന്നതും ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക