യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ ഇന്ധന വില കുതിച്ചുയരുകയാണ്. ശ്രീലങ്കയില്‍ ഒറ്റ ദിവസം ഇന്ധനവിലയില്‍ റിക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
പെട്രോള്‍ വിലയില്‍ ലീറ്ററിന് 77 രൂപയുടെയും ഡീസലിന് 55 രൂപയുടെയുമാണ് ഇവിടെ ഒറ്റ ദിവസം കൊണ്ട് കൂടിയത്.
ശ്രീലങ്കയിലെ കറന്‍സിക്ക് ഇന്ത്യന്‍ രൂപയെക്കാള്‍ മൂല്യം കുറവാണ്. ഒരു ഇന്ത്യന്‍ രൂപ ലഭിക്കാന്‍ 3.30 ലങ്കന്‍ രൂപവേണം.
പുതിയ വില പെട്രോളിന് ലീറ്ററിന് 254 രൂപയായി (76.2 ഇന്ത്യന്‍ രൂപ). ഡീസലിന് 176 രൂപയും (52.8 രൂപ).
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സഹസ്ഥാപനമായ ലങ്ക ഐഒസി ഡീസലിന് ലീറ്ററിന് 50 രൂപയും പെട്രോളിന് 75 രൂപയും വര്‍ധിപ്പിച്ചതിനു പിന്നാലെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക