ദുല്‍ഖര്‍ സല്‍മാനെ വിലക്കാനുള്ള തീരുമാനം തിയറ്ററുകാരുടെ നിലനില്‍പ്പിനു വേണ്ടി സംഘടന ഒന്നിച്ചെടുത്തതാണെന്ന് ഫിയോക് പ്രസിഡന്റ് കെ.വിജയകുമാര്‍. ‘ഇത് ഓരോ തിയറ്റര്‍ ഉടമയുടെയും നിലനില്‍പ്പിന്റെ പ്രശ്നമാണ്.
ഒടിടിയെ പ്രൊമോട്ട് ചെയ്യുന്ന നടന്മാരെ ആ വഴിക്ക് അങ്ങ് വിട്ടുകൊടുക്കുക എന്നുള്ളത് മാത്രമേ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയൂ.’-ദുല്‍ഖറിനെ വിലക്കിയ തീരുമാനത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. അത്തരം വിമര്‍ശനങ്ങള്‍ക്ക് വിജയകുമാറിന്റെ മറുപടി ഇങ്ങനെ.
ദുല്‍ഖറിന്റെ ‘കുറുപ്പ്’ എന്ന ചിത്രം തിയറ്ററില്‍ റിലീസ് ചെയ്ത് ദുല്‍ഖര്‍ തിയറ്ററുകള്‍ പിന്തുണച്ചതല്ലേ അങ്ങനെ ഒരാളിന്റെ സിനിമ വിലക്കാന്‍ പാടുണ്ടോ എന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ദുല്‍ഖര്‍ അന്ന് ഞങ്ങളെ സഹായിച്ചത് ഞങ്ങള്‍ അവഗണിക്കുന്നില്ല, എന്നാല്‍ അതിന് മറ്റൊരു വശം കൂടിയുണ്ട്. ദുല്‍ഖറിനും അതുകൊണ്ടു നേട്ടമുണ്ടായിട്ടുണ്ട്. കുറുപ്പിന് വേണ്ടി ഏറ്റവും കൂടുതല്‍ പരസ്യം ചെയ്തത് കേരളത്തിലെ സിനിമാ തിയറ്ററുകാരാണ്.
കുറുപ്പിന് കിട്ടിയത് വളരെ വലിയ ഒരു പ്രമോഷനാണ്. ആ പടത്തിന് ഇത്രയും കലക്ഷന്‍ വരാന്‍ കാരണം തിയറ്ററുകാര്‍ പരമാവധി സപ്പോര്‍ട്ട് ചെയ്തതുകൊണ്ടാണ്. അതിന്റെ സാമ്പത്തികവും അല്ലാതെയുമായുള്ള നേട്ടം ദുല്‍ഖറിന് ആണ് കിട്ടിയത്.
‘കുറുപ്പി’ന് അത്രത്തോളം പ്രമോഷന് കിട്ടിയതുകൊണ്ടാണ് വളരെ ഈസി ആയി ദുല്‍ഖര്‍ മലയാളത്തിന്റെ സ്റ്റാര്‍ഡത്തിലേക്ക് നടന്നുകയറിയത്.
അതിനു വഴിയൊരുക്കിയത് തിയറ്ററുകള്‍ തന്നെയാണ്. ഞങ്ങള്‍ അദ്ദേഹത്തോട് കാണിക്കുന്ന സ്നേഹവും നന്ദിയും തിരിച്ചു കാണിക്കാന്‍ അദ്ദേഹത്തിന് ബാധ്യത ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക