വരുന്ന ജൂലൈ മുതൽ ബീഹാറിൽ രാമായണ് സര്‍വകലാശാല പ്രവര്‍ത്തനമാരംഭിക്കും. സര്‍വകലാശാലയില്‍ ഉപനിഷത്തുകള്‍, വേദങ്ങള്‍, ഗീത എന്നിവയെക്കുറിച്ചുള്ള ആറ് മാസത്തെ കോഴ്സുകളും, രാമായണത്തെക്കുറിച്ചുള്ള അഞ്ച് വര്‍ഷത്തെ കോഴ്സും സർവകലാശാലയിൽ ഉണ്ടായിരിക്കും.
‘ഞങ്ങളും കൃഷിയിലേക്ക്’, പദ്ധതിയുമായി കൃഷി വകുപ്പ്
മാത്രമല്ല, രാമായണത്തെയും അനുബന്ധ വിഷയങ്ങളെയും കുറിച്ചുള്ള ഗവേഷണങ്ങള്‍ സര്‍വകലാശാലയില്‍ നടത്തും. ജ്യോതിശാസ്ത്രം, ജ്യോതിഷം, ഹിന്ദു പുരാണങ്ങള്‍ എന്നിവയും തമിഴ് രാമായണം, മറാത്തി രാമായണം,വാല്മീകി രാമായണം തുടങ്ങിയ വിവിധ രാമായണ പഠനങ്ങളും സിലബസില്‍ ഉൾപ്പെടുത്തും.
ചൈനയും യുഎസും അന്താരാഷ്ട്ര ഉത്തരവാദിത്വം ഏറ്റെടുക്കണം, ലോകസമാധാനത്തിനായി ഒരുമിച്ച് നിൽക്കണം
തായ്ലന്ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ രാമായണ കൈയെഴുത്തുപ്രതികളും സിലബസില്‍ ഉൾക്കൊള്ളിക്കും. ലോകത്തെ തന്നെ ആദ്യത്തെ രാമായണ് സര്‍വകലാശാലയാണ് ബീഹാറില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക