മുല്ലപ്പെരിയാർ അണക്കെട്ടിൽ അന്താരാഷ്ട്ര വിദഗ്ധരുൾപ്പെടുന്ന സംഘത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്ന ആവശ്യവുമായി കേരളം. സുപ്രീംകോടതിയിലാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്.
എന്നാൽ, തമിഴ്നാട് സമയം ആവശ്യപ്പെട്ടതിനാല്‍ മുല്ലപ്പെരിയാര്‍ ഹർജികളില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റിയിരിക്കുകയാണ്.
ബിഎസ് – 6 വാഹനങ്ങളുടെ രജിസ്ട്രേഷന് അനുമതി നൽകി സുപ്രീംകോടതി
അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്നും പരിശോധന സമിതിയില്‍ അന്താരാഷ്ട വിദഗ്ധരെയും ഉള്‍പ്പെടുത്തണമെന്നും കേരളം ആവശ്യപ്പെട്ടു. മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് സത്യവാങ് മൂലത്തില്‍ കേരളം കുറ്റപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക