പാലക്കാട്: ഭൂമിയിടപാടിൽ അറസ്റ്റിലായ സുരേഷ് ഗോപിയുടെ സഹോദരന് സുനിൽ ഗോപി പരാതിക്കാരനായ ഗിരിധറിനെ പറ്റിക്കുകയായിരുന്നുവെന്ന് നാട്ടുകാർ. ഉടമ്പടി പ്രകാരമാണ് സ്ഥലം സുനിലിന്റെ കൈയിലെത്തിയത്.
2016 ൽ കോടതി ഉടമ്പടി റദ്ദായി. അത് മറച്ച് വച്ചാണ് റിയൽ എസ്റ്റേറ്റ് കമ്പനിക്ക് ഭൂമി രജിസ്ട്രഷൻ നടത്തിയതെന്നും നാട്ടുകാർ പറയുന്നു. പരാതിക്കാരനായ ഗിരിധറിന്റെ ബെൻസ് തട്ടിയെടുക്കാൻ സുനിൽ ഗോപി ശ്രമിച്ചെന്നും നാട്ടുകാർ പറഞ്ഞു.
സ്വന്തമല്ലാത്ത വസ്തു വില്പന നടത്തി സുനില്‍ ഗോപി ഗ്രീന്‍സ് പ്രോപ്പര്‍ട്ടി ഡവലപ്പേഴ്സിനെ പറ്റിക്കുകയായിരുന്നു.
സുനില്‍ ഗോപിക്കെതിരായ വഞ്ചനാ കേസില്‍ കോയമ്പത്തൂര്‍ ക്രൈം ബ്രാഞ്ച് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക