വീട്ടുകാര്‍ ഊട്ടിയിലേക്ക് വിനോദയാത്ര പോയി തിരിച്ചെത്തിയപ്പോഴേക്കും വീട് കുത്തിത്തുറന്ന് 33 പവന് സ്വര്‍ണവും 5,000 രൂപയും വാച്ചുകളും കവര്‍ന്നു. പെരിന്തല്‍മണ്ണ അമ്മിനിക്കാട് അങ്ങാടിക്ക് സമീപം ആലങ്ങാടന്‍ അഷ്റഫി െന്റ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ചുമരിലെ അലമാരയില്‍ പഴയവസ്ത്രങ്ങളും മറ്റും വെച്ചിരുന്നതിന് അടിയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കളവു പോയത്. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അഷ്റഫും ഭാര്യയും മുതിര്‍ന്ന രണ്ടു മക്കളും ഊട്ടിയിലേക്ക് വിനോദയാത്ര പോയത്. തിങ്കളാഴ്ച രാത്രി 11 ന് തിരിച്ചെത്തുകയും ചെയ്തു
വീടി െന്റ മുന്‍വശത്തെ രണ്ടുപാളി വാതിലിന്റെ ലോക്ക് കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കിടപ്പുമുറിയില്‍ ചുമരില്‍ മരനിര്‍മിത വാതിലുകളോടെയുള്ള അലമാരയിലായിരുന്നു ആഭരണങ്ങള്‍. ഇത് കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടിട്ടുണ്ട്.
35 പവനാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നതെങ്കിലും മോഷ്ടാവ് വസ്ത്രങ്ങള്‍ വാരിവലിച്ചിടുന്നതിനിടയില്‍ ഓരോ പവനുള്ള രണ്ടു കോയിനുകള്‍ അലമാരക്ക് ഇടയില്‍ വീണു. ഇത് പിന്നീട് പൊലീസ് കണ്ടെടുത്തു. നഷ്ടപ്പെട്ടതില്‍ 15 പവന് മൂന്നാഴ്ചയോളം മുമ്പ് പുതുതായി വാങ്ങിയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. സ്ഥിരമായി വീട്ടില്‍ സൂക്ഷിക്കുന്ന എട്ടുപവനോളം സ്വര്‍ണാഭരണങ്ങള്‍ യാത്രയില്‍ അഷറഫി െന്റ ഭാര്യ ഷാഹിദ ദേഹത്തണിഞ്ഞതിനാല്‍ നഷ്ടപ്പെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക