കാസര്‍കോട് : മന്ത്രി സജി ചെറിയാനെ തിരുത്തി കോടിയേരി ബാലകൃഷ്ണന്. സില്‍വല്‍ ലൈനില്‍ ബഫര്‍ സോണ്‍ ഉണ്ടാകും.
മന്ത്രി പറയുന്നതല്ല, കെ–റെയില്‍ എംഡി പറയുന്നതാണ് ശരി. നഷ്ടപരിഹാരം നല്കിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ. ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന് കാസര്‍കോട് പറഞ്ഞു.
ഹൈ സ്പീഡ് ട്രെയിനിനുവേണ്ടി യുഡിഎഫും കല്ലിട്ടിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്. അന്ന് എല്‍ഡിഎഫ് ഒരു എതിര്‍പ്പും ഉയര്‍ത്തിയില്ല. ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളില്‍ സമാന പദ്ധതികളുണ്ട്.
നടന് ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്തുചാടിക്കാന്‍ ഫിയോക്കിന്റെ നിര്‍ണായക നീക്കം; അംഗമല്ലാത്ത തന്നെ പുറത്താക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല, നേരത്തെ രാജിവെച്ചെന്ന് ആന്റണി പെരുമ്പാവൂര്‍
യുഡിഎഫിനൊപ്പം സമരം ചെയ്യില്ലെന്ന് ബിജെപി പറഞ്ഞിട്ട് കോഴിക്കോട് അതുണ്ടായെന്നും കോടിയേരി പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിന്റെ കരുതല്‍ പടയെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണന്. എല്ലാ പടയും വരട്ടെയെന്ന് പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക