ടെലിഫോണ്‍ സംഭാഷണം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സും. ഇരുവരും ചർച്ച ചെയ്തത് യുക്രൈനിലെ സ്ഥിതിഗതികളാണെന്നാണ് വിവരം.
അന്താരാഷ്ട്ര മര്യാദകളും പ്രദേശിക നിയമങ്ങളും അനുസരിച്ച് ഒരോ രാജ്യത്തിന്റെയും പരമാധികാരത്തെ മാനിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാട് എന്ന് പ്രധാനമന്ത്രി മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവർത്തിച്ചു.
ക്ഷേത്രോത്സവങ്ങൾ രജിസ്റ്റർ ചെയ്യൽ, സമയപരിധി ദീർഘിപ്പിച്ചു
വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം, പ്രതിരോധം, സുരക്ഷ, എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള സാധ്യതകളും ഇരു നേതാക്കളും തമ്മിൽ വിലയിരുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍സണെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ക്ഷണിക്കാനും പ്രധാമമന്ത്രി മോദി സമയം കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക