എറണാകുളം: കരുണയുള്ള ഒരാളുടെ കൈത്താങ്ങ് മതി, ശ്രീനന്ദന് ജീവിതത്തിലേക്ക് തിരികെ വരാൻ. ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ, അല്ലെങ്കിൽ നമ്മുടെ ഇടയിൽ ശ്രീനന്ദന്റെ രക്ഷകൻ ഉണ്ടാകും. അയാളെ കാത്തിരിക്കുകയാണ് ബ്ലഡ് കാൻസർ (blood cancer ) രോഗിയായ ശ്രീനന്ദനും അവന്റെ കുടുംബവും. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീനന്ദന് രണ്ട് മാസങ്ങൾക്ക് മുമ്പാണ് ബ്ലഡ് കാൻസർ സ്ഥിരീകരിച്ചത്. രക്തം മാറ്റി വെച്ചാണ് ജീവൻ നിലനിർത്തിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ രക്തം ഉത്പാദിപ്പിക്കുന്ന രക്തമൂല കോശം നശിച്ച് ശരീരം രക്തം ഉത്പാദിപ്പിക്കാത്ത അവസ്ഥയിലാണ്. രക്ത മൂല കോശം മാറ്റിവെക്കുക എന്നതാണ് പരിഹാരം.
അതേ സമയം രക്തമൂലകോശം (blodd stem cell) മാറ്റിവെക്കൽ വളരെയധികം പ്രതിസന്ധി നേരിടുന്ന ഒരു പ്രക്രിയ ആണ്. ഇതിന് ജനിതകസാമ്യം ആവശ്യമാണ്. ലോകത്ത് നിലവിലുളള രക്തമൂലദാതാക്കളുടെ ഡോണർ റജിസ്ട്രീസിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജനിതക സാമ്യവും ശ്രീനന്ദനന്റെ ജനിതക സാമ്യവും ആയി ഒത്തുനോക്കിയെങ്കിലും നിരാശയാണ് ഫലം. നിലവില്‍ കേരളത്തിലുളള ആറ് ലക്ഷം പേരുടെ പരിശോധന നടത്തി കഴിഞ്ഞു. എന്നാല്‍ ഈ കുരുന്നിന്റെ രക്തമൂല കോശത്തോട് സാമ്യതയുളള ഒരാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പുറമേ നിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. അതായത് യോജിച്ച രക്തമൂലകോശം കുടുംബക്കാരിൽനിന്ന് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരും. വംശീയത, പാരമ്പര്യം, സംസ്കാരം എന്നിവയ്ക്ക് ഇവിടെ പ്രാധാന്യമുണ്ട്. ശ്രീനന്ദന്റെ രക്തമൂലകോശത്തോട് സാമ്യതയുളള ഒരാള്‍ ചിലപ്പോള്‍ ഇന്ത്യയില്‍ എവിടെയെങ്കിലും ചിലപ്പോള്‍ ആ ദാതാവ് ലോകത്തിന്റെ ഏതോ കോണിലുണ്ടായിരിക്കാം. വൈകുന്ന ഒരോ മണിക്കൂറും ശ്രീനന്ദന്റെ ജീവന് അപകടത്തിലാവും. അതുകൊണ്ട് മാര്‍ച്ച് 25 ന് (25/3/2022) ന് തിരുവനന്തപുരം എകെജി സെന്ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന് മരയ്ക്കാര്‍ ഹാളില്‍ രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാംപ് നടത്തുന്നുണ്ട്.
രാവിലെ 9.30 മുതല്‍ 5.30 ന് ഇടയില്‍ തലസ്ഥാനത്ത് ഉളള 15 നും -50 വയസ്സിനും ഇടയിലുളള ഏതൊരാള്‍ക്കും ഈ ക്യാംപിലെത്തി ശ്രീനന്ദനുമായുളള ജനിതക സാമ്യം പരിശോധിക്കാം. നിങ്ങളുടെ ഉമീനീര് മാത്രമേ എടുക്കൂ. നിങ്ങളുടെ രക്തമൂലകോശം ശ്രീനന്ദനുമായി യോജിക്കുന്നതാണെങ്കില്‍ കേവലം ഒരു കുപ്പി രക്തം മാത്രം നല്കിയാല് മതി. ഈ കുരുന്നിന്റെ ചിരി എന്നും മായാതെ നമുക്ക് ഇടയില്‍ ഉണ്ടാവും. നിങ്ങളുടെ കാരുണ്യം ചിലപ്പോള്‍ ഇവന്റെ ജീവന് രക്ഷിച്ചേക്കാം. അന്വേഷണങ്ങള്‍ക്കായി ശ്രീനന്ദന്റെ അച്ഛൻ രജ്ഞിത്ത് ബാബുവിനെയോ -7025006965 അല്ലെങ്കില്‍ കുട്ടിയുടെ അമ്മാവനായ ജോയി – 94470 18061 എന്ന നമ്പരിലോ വിളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക