മലപ്പുറം പെരിന്തൽമണ്ണ മങ്കടയിൽ അസം സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. യുവതിയുടെ ഭർത്താവും അസം സ്വദേശിയുമായ ചാഫിയാർ റഹ്മാനെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത് .
കഴിഞ്ഞ 10നാണ് അസം സ്വദേശിനിയായ 28കാരി ഹുസ്നാരാ ബീഗത്തെ മങ്കട ഏലചോലയിലെ വാടക ക്വാട്ടേഴ്സിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ‘വിമാനം കത്തിച്ച് ‘ മോക്ഡ്രില്‍
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവായ റഹ്മാൻ ഒളിവിൽ പോയിരുന്നു. അരുണാചൽപ്രദേശിലെ ചൈന അതിർത്തി ഗ്രാമത്തിൽ ഒളിവിൽ താമസിക്കുകയായിരുന്നു പ്രതി.
അസം പോലീസിന്റെ സഹായത്തോടെ കേരള പോലീസ് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. കൊലപാതകം നടന്ന വാടക ക്വാർട്ടേഴ്സിൽ ബുധനാഴ്ച വൈകിട്ട് പ്രത്യേകിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് കുമാർ മങ്കട സർക്കിൾ ഇൻസ്പെക്ടർ കെ., ഷാജഹാൻ,എഎസ്ഐ ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.
സര്‍ക്കാര്‍ ബസില്‍ വിദ്യാര്‍ഥിനികളുടെ ബിയറടി; വീഡിയോ പുറത്ത്, അന്വേഷണം
ഭാര്യയെ കൊലപ്പെടുത്തിയ രീതി പ്രതി പോലീസിനോട് വിശദീകരിച്ചു.കഴുത്തിൽ കത്തി കൊണ്ട് കുത്തിയ ശേഷം തുണി ഉപയോഗിച്ച് വായും മൂക്കും പൊത്തി പിടിച്ചു ശ്വാസംമുട്ടിച്ച് മരണം ഉറപ്പാക്കുകയായിരുന്നു.
ശേഷം ചുമരിലെ രക്ത കറകൾ കഴുകിക്കളഞ്ഞു. രക്തം പുരണ്ട വസ്ത്രം കഴുകി വൃത്തിയാക്കുകയും ചെയ്തു.കൊലപാതകത്തിന് ഉപയോഗിച്ച കത്തി സമീപത്തെ ഓവു പാലത്തിന്റെ അടിയിൽ നിന്നും പോലീസ് കണ്ടെടുത്തു.
ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക