ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും ഇന്ധനവില വർധിച്ചതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ‘റഷ്യ- യുക്രെയ്ൻ യുദ്ധം മൂലമാണ് ഇന്ധനവില ഉയരുന്നത്. അത്തരം കാര്യങ്ങൾ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ളതല്ല’- ഗഡ്കരി പറഞ്ഞു.
രാജ്യത്ത് 80 ശതമാനം എണ്ണയും വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നതാണ്. യുദ്ധം കാരണം വില വർധന ഉണ്ടായതാണ് എണ്ണവിലയിൽ പ്രതിഫലിച്ചത്.
യുദ്ധത്തെ പിടിച്ചുനിർത്താൻ സർക്കാരിന് എങ്ങനെ കഴിയും? ഇന്ധനക്കാര്യത്തിൽ രാജ്യം സ്വയംപര്യാപ്തത നേടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് 2004 മുതൽ ഞാൻ പറയുന്നതാണ്’- മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക