കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെ രാജ്യത്ത് 48 മണിക്കൂർ ദേശീയ പണിമുടക്ക് നടക്കുകയാണ്. ‘രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി കൊണ്ടാണ് വിവിധ ട്രേഡ് യൂണിയനുകൾ പണിമുടക്ക് നടത്തുന്നത്. പണിമുടക്ക് ഞായറാഴ്ച അർധരാത്രി മുതലാണ് ആരംഭിച്ചത്.
ചൊവ്വാഴ്ച രാത്രി 12 വരെ ഇത് നീണ്ടു നിൽക്കുകയും ചെയ്യും. പണിമുടക്കിൽ സംസ്ഥാനവും പൂർണമായും നിശ്ചലമാകും. വാഹനങ്ങൾ ഓടുകയോ കടകമ്പോളങ്ങൾ തുറക്കുകയോ ചെയ്യില്ല.
കർഷകത്തൊഴിലാളി സംഘടനകളും കേന്ദ്ര–സംസ്ഥാന സർവീസ് സംഘടനകളും അധ്യാപക സംഘടനകളും ബിഎസ്എൻഎൽ, എൽഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകളും തുറമുഖ തൊഴിലാളികളും പണിമുടക്കും. പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക