ന്യൂഡല്‍ഹി: “നോവല്‍ കൊറോണ വൈറസ് രോഗം പകരാതെ തടയാനാകും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാലകൊണ്ടോ ടിഷ്യൂ പേപ്പര്‍ കൊണ്ടോ മറയ്ക്കുക…”- രണ്ടു വര്‍ഷത്തോളമായി എല്ലാവരും ഫോണില്‍ കേട്ടുകൊണ്ടിരിക്കുന്ന ഈ സന്ദേശം ഉടന്‍ നിര്‍ത്തലാക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കോവിഡ് മഹാമാരിയുടെ തുടക്കകാലത്താണു മൊബൈല്‍ ഫോണുകളില്‍ കോളര്‍ ട്യൂണിനു പകരം ഈ സന്ദേശമെത്തിയത്. മഹാമാരിക്കെതിരേ ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായിരുന്നു സര്‍ക്കാര്‍ ഈ സന്ദേശം കൊണ്ടുവന്നത്.
ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ പ്രകാരം 2020 മാര്‍ച്ച് മുതലാണ് മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രീ കോളായും കോളര്‍ ട്യൂണായും ആളുകളെ കേള്‍പ്പിക്കാന്‍ തുടങ്ങിയത്.
രാജ്യം സമ്പൂര്‍ണ ലോക്ഡൗണിലേക്ക് കടക്കുന്നതിനിടെ അമിതാഭ് ബച്ചന്റെ ശബ്ദ സന്ദേശമായിട്ടാണ് ആദ്യം കോവിഡ് കോളര്‍ട്യൂണ്‍ എത്തിയത്. പിന്നീട് പ്രാദേശിക ഭാഷകളിലും ഇതു വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക