കീവിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ പൂർണ ആധിപത്യം തിരിച്ചു പിടിച്ചുവെന്ന് യുക്രെയ്ൻ ഉന്നയിച്ചതിനു പിന്നാലെ യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ നേരിടുന്നത് സമാനതകളില്ലാത്ത ചെറുത്തുനിൽപ്പെന്ന് നാറ്റോ വിലയിരുത്തി.
41 ദിവസം മാത്രം പിന്നിട്ട റഷ്യൻ അധിനിവേശത്തിൽ 15,000ത്തോത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായും നാറ്റോ വ്യക്തമാക്കി.
ഫെബ്രുവരി 24 ന് റഷ്യ യുക്രെയ്നിനെ ആക്രമിച്ചത്. എന്നാൽ പ്രധാനനഗരങ്ങൾ പിടിച്ചെടുക്കാൻ റഷ്യയ്ക്ക് സാധിച്ചില്ല.
യുദ്ധം അപ്രതീക്ഷിതമായി നീണ്ടപ്പോൾ റഷ്യൻ സൈനികരുടെ കൈവശം ഉണ്ടായിരുന്ന ഭക്ഷ്യശേഖരം തീർന്നതായും വിശന്നു വിശന്നുവലഞ്ഞ സൈനികരെ ജനങ്ങൾ ഭക്ഷ്യവസ്തുക്കളിൽ വിഷം ചേർത്ത് കൊല്ലുന്നതുമായുള്ള വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക