തേഞ്ഞിപ്പലം: ഫെഡറേഷന് കപ്പ് ദേശീയ അത്ലറ്റിക് മീറ്റിന്റെ അന്തിമ ദിവസം ശക്തമായ കാറ്റും മഴയും കവർന്നു.
വൈകീട്ട് നാലു മണിയോടെ പുരുഷന്മാരുടെ 200 മീറ്റര്‍ ഓട്ടം പുരോഗമിക്കുമ്പോഴാണ് മഴ തുടങ്ങിയത്. ഓട്ടം കഴിഞ്ഞതോടെ കാറ്റും വീശിത്തുടങ്ങി. മിന്നലും മഴയും ശക്തമായതോടെ പുരുഷന്മാരുടെ ഡിസ്കസ് ത്രോയും വനിതകളുടെ 200 മീറ്റര്‍ ഓട്ടവും നിര്‍ത്തിവെച്ചു.
ശക്തിയായി വീശിയടിച്ച കാറ്റില്‍ ഗ്രൗണ്ടില്‍ കളിക്കാര്‍ക്കും ഒഫിഷ്യലുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുംവേണ്ടി ഒരുക്കിയ താത്കാലിക പന്തലുകളെല്ലാം തകര്‍ന്നു. ഗ്രൗണ്ടിലെ ഇലക്ട്രോണിക് സ്കോര്‍ ബോര്‍ഡും ഫോട്ടോഫിനിഷ് ക്യാമറയുമെല്ലാം നനഞ്ഞ് കേടായി. പന്തലുകള്‍ പറന്നുപോവുകയും സമീപത്തെ വാഹനങ്ങളുടെ മീതെ വന്നുവീഴുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക