സിൽവർ ലൈനിൽ നാല് കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് ഹൈക്കോടതി . മുന്‍കൂര്‍ നോട്ടീസ് നല്കിയാണോ കല്ലിടുന്നത്, സമൂഹികാഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ, സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസ്യതമാണോ, പുതുച്ചേരിയിലൂടെ റെയില്‍ പോകുന്നുണ്ടോ എന്നീ കാര്യങ്ങളില്‍ വ്യക്തത വേണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇക്കാര്യങ്ങളിൽ മറുപടി നൽകാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നല്കി.
സാമൂഹിക ആഘാത പഠനത്തിന്റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്നും കോടതി വിമര്‍ശിച്ചു. സർവേയുടെ പേരിൽ വലിയ കല്ലുകൾ സ്ഥാപിക്കുന്നതാണ് പ്രശ്നം. ഭൂമിയിൽ വലിയ കല്ലുകൾ കണ്ടാൽ ലോൺ നൽകാൻ ബാങ്കുകൾ മടിക്കില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ജി അടുത്ത ദിവസം വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക