പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് നാളെ അവിശ്വാസപ്രമേയ വോട്ടെടുപ്പ് നേരിടണമെന്ന് പാക് സുപ്രീകോടതി പറഞ്ഞു.
ഇമ്രാന് ഖാന് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവ്.അവിശ്വാസപ്രമേയം ദേശീയ അസംബ്ലിയില്‍ വോട്ടിനിടാതെ തള്ളിയ ഡെപ്യൂട്ടി സ്പീക്കറുടെ നടപടിയും പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.
അഞ്ചുദിവസം നീണ്ട വാദത്തിനൊടുവില്‍ പാക് സുപ്രീംകോടതിയുടെ അഞ്ചംഗ പ്രത്യേക ബഞ്ച് ഏകകണ്ഠമായാണ് ഉത്തരവിറക്കിയത്.
ഏപ്രില്‍ മൂന്നിന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരായ അവിശ്വാസപ്രമേയം വോട്ടിനിടാതെ തള്ളിയപാക് ദേശീയ അസംബ്ലി ഡപ്യൂട്ടി സ്പീക്കര്‍ കാസിം സൂരിയുടെ നടപടി ഭരണഘാടനാ ലംഘനമാണെന്നും അതിനാല്‍ തന്നെ നിലനില്‍ക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഉമര്‍ ബിന്ദ്യാല് ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
പ്രധാനമന്ത്രിക്ക് ദേശീയ അസംബ്ലി പിരിച്ചുവിടണമെന്ന് പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്യാന്‍ അധികാരമില്ലെന്ന സൂചിപ്പിച്ചുകൊണ്ടാണ് പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ ഉത്തരവും റദ്ദാക്കിയത്.
ദേശീയ അസംബ്ലി ചേര്‍ന്ന് അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ശനിയാഴ്ച രാവിലെ 10.30 ന്നടത്തണം. ഒരംഗത്തേയും വോട്ട് രേഖപ്പെടുത്തുന്നതില്‍നിന്ന് വിലക്കരുത്. വോട്ടെടുപ്പ് പൂര്‍ത്തിയായി ഫലംപ്രഖ്യാപിക്കാതെ ദേശീയ അസംബ്ലി പിരിയരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക