കണ്ണൂർ: ചതിയനായ കെ വി തോമസിന് അർഹിക്കാത സ്ഥാനങ്ങളാണ് നൽകിയതെന്ന് കണ്ണൂർ മേയർ അഡ്വക്കേറ്റ് ടി ഒ മോഹനൻ.
ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന് തെറ്റുപറ്റിപ്പോയെന്നും കരുണാകരന്റെ ദൗർബല്യ ചൂഷണം ചെയ്തയാളാണ് കെ വി തോമസെന്നുമാണ് മോഹനൻ പറയുന്നത്.
2019ൽ സീറ്റ് നിഷേധിച്ചതോടെ കെ വി തോമസ് പാർട്ടി വിരുദ്ധനായി, ഇത് തിരിച്ചറിയുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നാണ് കണ്ണൂർ മേയറുടെ കുറ്റപ്പെടുത്തൽ.
കെ വി തോമസിനെ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധി എന്ന നിലയിലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
കെ വി തോമസിനെ കുറ്റപ്പെടുത്തി ടി ഒ മോഹനൻ ഫേസ്ബുക്കിലും രംഗത്തെത്തി. സിപിഎമ്മിന്റെ ആക്രമണത്തിൽ സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ ചോര ഒരുപാട് വീണിട്ടുള്ള മണ്ണിൽ വന്ന് ആ പാർട്ടിക്കൊപ്പം ചേരാൻ കെ വി തോമസിന് എങ്ങനെ സാധിച്ചുവെന്നാണ് മോഹൻന്റെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക