ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം . എന്നാൽ ഉടൻ നടത്തിയ അന്വേഷണത്തിൽ ഇതു വ്യാജമാണെന്ന് കണ്ടെത്തി.
ശനിയാഴ്ച രാത്രി 9ന് ശേഷമാണ് തിരുവനന്തപുരം പൊലീസ് കൺട്രോൾ സെല്ലിലേക്കു ഫോൺ സന്ദേശമെത്തിയത്. പൊലീസ് ക്ഷേത്രത്തിലെത്തി ഭക്തരെ പുറത്തേക്കുമാറ്റി.
കലക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരിൽ നേരത്തേ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസുള്ള ഗുരുവായൂർ നെന്മിനിയിൽ താമസിക്കുന്ന സജീവൻ കോഴിപ്പറമ്പിൽ എന്നയാളാണ് ഫോൺ ചെയ്തതെന്നു മനസ്സിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക