മുസ്ലിം ലീഗിന് സമാനമായ പ്രാദേശിക പാര്‍ട്ടിയായി സിപിഎം മാറിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
അഖിലേന്ത്യാ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ലീഗിനെ പോലെ സംസ്ഥാനഘടകം പ്രഖ്യാപിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന് പറഞ്ഞു.
പിണറായി വിജയന് പാണക്കാട് തങ്ങളെ പോലെ ദേശീയ നേതാക്കളെ നിയന്ത്രിക്കുകയാണ്. അഖിലേന്ത്യാ പാര്‍ട്ടിയെ വരച്ചവരയില്‍ നിര്‍ത്തുകയാണ് അദ്ദേഹം.
കെ റെയിലിന്റെ കാര്യത്തില്‍ പിണറായി വിജയന്റെ ആഗ്രഹം അംഗീകരിക്കേണ്ടി വരുന്ന ഗതികേടിലാണ് യെച്ചൂരി. അഖിലേന്ത്യാ പാര്‍ട്ടിക്ക് ചെലവിന് കൊടുക്കുന്നത് സംസ്ഥാന ഘടകമാണ്. കേരളത്തില്‍ മാത്രമാണ് പാര്‍ട്ടിയുള്ളത്.
വിദ്യാര്‍ത്ഥി-യുവജന-ട്രേഡ് യൂണിയന് രംഗത്തെല്ലാം സി.പി.ഐ.എം തകര്‍ന്നുവെന്നും സുരേന്ദ്രന് പറഞ്ഞു.
ഇനി ഒരിക്കലും തിരിച്ചു വരാനാകാത്ത രീതിയില്‍ യുവാക്കള്‍ പാര്‍ട്ടിയെ കൈവെടിഞ്ഞു കഴിഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആശയപാപ്പരത്തമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കാണുന്നത്. സി.പി.ഐ.എം സമ്പൂര്‍ണമായി തകര്‍ന്നു. എല്ലാ സംസ്ഥാനങ്ങളിലും കൊഴിഞ്ഞുപോക്ക് നടക്കുകയാണ്. മല എലിയെ പ്രസവിച്ചത് പോലെയാണ് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസെന്നും സുരേന്ദ്രന് പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരുടെ ഭാഷ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മനസിലാകാത്തതാണ്. ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത പാര്‍ട്ടിയാണ് സി.പി.ഐ.എം. കൈവിരലുകൊണ്ട് എണ്ണാവുന്ന പാര്‍ലമെന്റ് അംഗങ്ങളെ വെച്ചാണ് പാര്‍ലമെന്റില്‍ 402 എം.പിമാരുള്ള ബി.ജെ.പിയെ എതിര്‍ക്കുന്നത്.
കോണ്‍ഗ്രസിനോടുള്ള സി.പി.ഐ.എമ്മിന്റെ സമീപനം കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നതാണ്. ഒരു സംസ്ഥാനത്തും സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഒന്നിച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ല.
അപ്രായോഗികവും അസാധാരണവുമായ സഖ്യമാണത്. സി.പി.ഐ.എം ബി.ജെ.പിയെ എതിര്‍ക്കുന്നത് തങ്ങള്‍ക്ക് സന്തോഷമാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക