തിരുവനന്തപുരം: എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ആൻന്തമാൻ സ്വദേശിക്ക് സിബിഐ കോടതി ഇരട്ട ജീവപര്യന്തം വിധിച്ചു.
കേസിലെ രണ്ടാം പ്രതിയായ മുഹമ്മദലിക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 10.10 ലക്ഷം രൂപ പിഴയും അടക്കണം. ഇതിൽ നാല് ലക്ഷം രൂപ ശ്യാമളിന്റെ മാതാപിതാക്കൾക്ക് കൈമാറണമെന്നും സിബിഐ കോടതി വിധിച്ചു.
17 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 2005ലാണ് കേസിനാസ്പദമായ സംഭവം. 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തിരുവനന്തപുരം സിഇടിയിലെ അവസാന വർഷ എൻജിനീയറിങ് വിദ്യാർത്ഥിയും ആന്തമാൻ സ്വദേശിയുമായ ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക