വാഷിങ്ടൻ: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പു നൽകി ഇന്ത്യ. ഇന്ത്യയ്ക്കു മുറിവേറ്റാൽ ഒരാളെയും വെറുതേ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ശക്തമായ രാജ്യമായി ഇന്ത്യ മാറി. ലോകത്തെ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിൽ ഒന്നാകാനായി
രാജ്യം മുന്നേറുകയാണെന്നും പ്രതിരോധമന്ത്രി സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ – അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്ത് കൂട്ടിച്ചേർത്തു.
ഇന്ത്യ – യുഎസ് മന്ത്രിതല ചർച്ചയ്ക്ക് വാഷിങ്ടണിലുള്ള അദ്ദേഹം പിന്നീട് ഹവായിലും സാൻഫ്രാൻസിസ്കോയിലും എത്തുകയായിരുന്നു. ചൈനയുമായി ലഡാക്ക് അതിർത്തിയിലുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചാണ് പ്രതിരോധമന്ത്രി പ്രസ്താവിച്ചത്. ഇന്ത്യൻ സൈനികരുടെ ധീരപ്രകടനത്തെ അദ്ദേഹം എടുത്തുപറഞ്ഞു.
‘ഇന്ത്യൻ സൈനികർ എന്താണ് ചെയ്തതെന്ന് എനിക്ക് പുറത്തു പറയാനാകില്ല, സർക്കാരിന്റെ തീരുമാനങ്ങൾ എന്താണെന്നതും. പക്ഷേ, ചൈനയ്ക്ക് കൃത്യമായി ആ സന്ദേശം കിട്ടി – മുറിവേറ്റാൽ ഇന്ത്യ ഒരാളെയും വെറുതേവിടില്ല എന്നത്.’ – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക