‘‘അമ്മാ, അച്ഛൻ എന്തു ചെയ്തിട്ടാണ് അവർ ഇങ്ങനെ ചെയ്തത്. അച്ഛൻ ആരോടും ദേഷ്യപ്പെടാറു പോലുമില്ലല്ലോ’’, മേലാമുറിയിൽ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയ ശ്രീനിവാസന്റെ മകൾ നവനീത വിങ്ങിപ്പൊട്ടി ചോദിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നവർ മറുപടി പറയാനാകാതെ നിന്നു.
ടൗണിൽ കൊണ്ടുപോകാമെന്നു പറഞ്ഞ അച്ഛന്റെ വരവു കാത്തിരുന്ന നവനീത അറിഞ്ഞത് അച്ഛൻ അപകടത്തിൽപെട്ട് ആശുപത്രിയിലാണെന്ന വാർത്ത. അതറിഞ്ഞ ഉടൻ ഭാര്യ ഗോപിക കുഴഞ്ഞുവീണു.
ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കുശേഷം വീട്ടിലെത്തിച്ചു. പ്രായമായ അച്ഛൻ അനന്തകൃഷ്ണനും അമ്മ ഇന്ദ്രാണിയും ഉൾപ്പെടെയുള്ള കുടുംബത്തെ നോക്കിയിരുന്നതു ശ്രീനിവാസനായിരുന്നു.
വെരിക്കോസ് വെയിൻ മൂലം ശ്രീനിവാസന് അധികം വേഗത്തിൽ നടക്കാൻ സാധിക്കുമായിരുന്നില്ല.
പാലക്കാട് സുബൈര്‍ വധത്തിൽ കസ്റ്റഡിയിലുള്ള അഞ്ചുപേരെയും ചോദ്യംചെയ്യല്‍ തുടരുന്നു
ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായ ശ്രീനിവാസൻ നഗരത്തിൽ ആർഎസ്എസിന്റെ വളർച്ചയ്ക്കു വഴിയൊരുക്കിയ നേതാക്കളിലൊരാളാണ്.
തിരഞ്ഞെടുപ്പുകളിൽ മൂത്താന്തറയിലും നഗരത്തിലും പ്രചാരണം നയിച്ചിരുന്നതും ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു. അസുഖത്തെത്തുടർന്നാണു സ്ഥാനങ്ങൾ ഒഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക