കെ വി തോമാസിനെതിരെ നടപടി വേണമെന്ന് രാഷ്ട്രീയകാര്യ സമിതിയിൽ ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരായ വിമർശനത്തിൽ പി ജെ കുര്യനെതിരെയും നടപടി വേണം. പി ജെ കുര്യൻ യോഗത്തിൽ നിന്ന് വിട്ടു നിന്നത് മനഃപൂർവമാണെന്നും ടി എൻ പ്രതാപൻ ആരോപിച്ചു.
രാഹുല്‍ ഗാന്ധി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയ ആളാണെന്നായിരുന്നുവെന്നാണ് പി ജെ കുര്യൻ വിമര്‍ശിച്ചത്. പാര്‍ട്ടി അധ്യക്ഷനല്ലാത്ത ഒരാള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല.
രാഹുല്‍ ഗാന്ധി ആശ്രയിക്കുന്നത് ഒരു കോക്കസിനെ മാത്രമാണ്. രാഹുല്‍ അല്ലാതെ മറ്റൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും പി.ജെ.കുര്യന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക