കോട്ടയം: അതിരൂക്ഷമായ വേനല്‍ മഴയെത്തുടര്‍ന്ന് വ്യാപകമായ കൃഷിനാശമുണ്ടാവുന്ന കുട്ടിനാട്ടില്‍ അടിയന്തര പരിഹാര നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തയച്ചു.
സര്‍ക്കാര്‍ അടിന്തര സഹായം എത്തിച്ചില്ലെങ്കില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തകര്‍ന്നടിയും. അപ്രതീക്ഷിതമായി കാലം തെറ്റിവന്ന വേനല്‍മഴ കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരാശയിലായ കര്‍ഷകരും തൊഴിലും വരുമാനവും നഷ്ടപ്പെട്ട കര്‍ഷകരും തൊഴിലാളികളും പട്ടിണിയുടെ വക്കിലാണാണെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി എടത്വാ മേഖലയിലെ ആറോളം പാടശേഖരങ്ങളിലെ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചുവെന്നും ചൂണ്ടിക്കാട്ടി.
കൊയ്ത്തു യന്ത്രങ്ങളുടെ ദൗര്‍ലഭ്യവും കൊയ്യാനുള്ള പ്രയാസവും സ്ഥിതിഗതി രൂക്ഷമാക്കി. കൊയ്യാറായ നെല്മണികള് കൊഴിഞ്ഞുവീണതും കിളിര്‍ത്തതും മൂലം എല്ലാ മേഖലകളിലും നഷ്ടം പൂര്‍ണ്ണമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക