കോടഞ്ചേരിയിലെ മിശ്ര വിവാഹ സംഭവത്തിൽ ഇന്ന് കോടതിയിൽ ജോയ്സ്ന ഹാജരാകും. വിവാഹത്തിന് തുടർന്ന് ജോയ്സ്നയെ കാണാനില്ലെന്ന് കാണിച്ചുകൊണ്ട് പിതാവ് നൽകിയ ഹേബിയസ് കോർപ്പസിലാണ് ഹൈക്കോടതി ജോയ്സ്നയോട് ഹാജരാകുവാൻ നിർദേശം നൽകിയത്.
വംശീയ കലാപത്തെ തുടർന്ന് അമരാവതിയിൽ നിരോധനാജ്ഞ, പോലീസ് സുരക്ഷ ശക്തമാക്കി
ഡിവൈഎഫ്ഐ നേതാവ് ഷെജിന്റെയും ജോയ്സ്നയുടെയും പ്രണയ വിവാഹം വലിയ വിവാദമാകുകയും ലൗ ജിഹാദ് ആണെന്ന തരത്തിലുള്ള ആരോപണം ഉയരുകയും ചെയ്തിരുന്നു.
ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ജോയ്സ്നയെ ഹാജരാക്കുവാൻ പോലീസിന് നിർദേശം നൽകിയിരിക്കുന്നത്. സംഭവം എൻഐഎ ഏജൻസി അന്വേഷിക്കണമെന്നാണ് പിതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേയ്ക്ക്.. തുടർ ചികിത്സയ്ക്കായി ഈ മാസം 23 ന് യാത്ര തിരിക്കും
മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ജോയ്സ്നയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും വിശദീകരിച്ച് ജോയ്സ്ന സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക