സ്റ്റോക്ഹോം: സ്വീഡനില്‍ ഖുറാന് കത്തിക്കാൻ തീവ്ര വലതു പക്ഷ സംഘടന നടത്തിയ ആഹ്വാനത്തിന് പിന്നാലെ രാജ്യത്ത് സംഘര്‍ഷം.
ഖുറാന് കത്തിക്കലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചവരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
നാലു ദിവസമായി അരങ്ങേറുന്ന ആക്രമണത്തില്‍ 40ലേറെ പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.സ്വീഡനിലെ കുടിയേറ്റ വിരുദ്ധ, മുസ്ലീം വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടിയായ സ്ട്രാം കുര്‍സിന്റെ നേതാവായ റാസ്മസ് പാലുഡന്‍ ഖുര്‍ആന്‍ കത്തിച്ച് കൊണ്ട് തുടക്കിമിട്ട റാലിയാണ് കലാപത്തിന് വഴിവെച്ചത്.
പ്രതിഷേധ റാലി ആക്രമത്തിലേക്ക് വഴിമാറിയ നോര്ക്കോപിംഗ്, ലിംഗോപിങ്ങ് എന്നീ നഗരങ്ങളിലാണ് വലിയ രീതിയിലുള്ള കലാപം അരങ്ങേറുന്നത്. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമിലും വലിയ പ്രതിഷേധ റാലികളാണ് അരങ്ങേറുന്നത്.
കലാപകാരികള്‍ക്ക് നേരെ നോര്ക്കോപിംഗില് പോലീസ് നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്. 150ലേറെ വരുന്ന പ്രതിഷേധക്കാര്‍ പോലീസിന് നേരെയും അക്രമണം അഴിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക