ഡൽഹി: രാജ്യത്തിന്റെ സൈനിക ഉദ്യോഗസ്ഥരുമായും ശത്രുരാജ്യങ്ങളുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങളില്‍ സൈബര്‍ സുരക്ഷാ വീഴ്ച്ചയുണ്ടായെന്ന വെളിപ്പെടുത്തലുമായി ഇന്റലിജൻസ് ഏജൻസി.
ചില സൈനിക ഉദ്യോഗസ്ഥര്‍ക്കും സൈബര്‍ സുരക്ഷാവീഴ്ച്ചയില്‍ പങ്കുള്ളതായാണ് സൈനിക വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്.
സൈബര്‍ സുരക്ഷാവീഴ്ച്ചയില്‍ അയല്‍രാജ്യങ്ങള്‍ക്ക് ബന്ധമുണ്ടെന്ന സാധ്യതകളെ തള്ളിക്കളയാനാവില്ലെന്നാണ് ഉന്നത സൈനിക കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് സുരക്ഷാ വീഴ്ച്ചയുണ്ടായതെന്ന് സൈനിക ഇന്റലിജന്‍സ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം സൈന്യം നടത്തിവരുകയാണ്.
അന്വേഷണത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ല.
ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതും ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവിരങ്ങള്‍ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സൈനിക വൃത്തങ്ങള്‍ വിശദീകരിച്ചു.
ചൈന, പാകിസ്താന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ ഇന്ത്യന്‍ സൈനികരില്‍നിന്നും നിര്‍ണ്ണായ സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമം നടത്തിയതായുളള റിപ്പോർട്ടുകളുണ്ട്.
ചില സൈനികര്‍ ചാരപ്രവര്‍ത്തനത്തില്‍ കണ്ണികളായതായതായും നിര്‍ണ്ണായക സൈനിക വിവരങ്ങള്‍ ശത്രുരാജ്യങ്ങള്‍ക്ക് കൈമാറിയതായും സംശയിക്കുന്നുണ്ടെന്ന് സൈനിക കേന്ദ്രങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക