സില്‍വര്‍ലൈനിന് എതിരെയുള്ള പ്രതിഷേധം കോണ്‍ഗ്രസ് ശക്തമാക്കുമെന്ന് കെ സുധാകരൻ . മുഖ്യമന്ത്രി നേരിട്ടെത്തി കുറ്റി നാട്ടിയാലും എടുത്തുകളയും.
തോന്നിയത് പോലെ പ്രവര്‍ത്തിക്കാന്‍ കേരളം പിണറായിയുടെ സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ട് എന്തായാലും പദ്ധതി നടപ്പാക്കാനാണെങ്കില്‍ എന്തിനാണ് സാമൂഹ്യാഘാത പഠനം നടത്തുന്നത്. കെ റെയിലിനെതിരെ കേരള സംരക്ഷണ സദസ് എന്ന നിലയില്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും.
വീടുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുമെന്നും സുധാകരന് പറഞ്ഞു.മുഖ്യമന്ത്രി വര്‍ഗീയതയ്ക്ക് പ്രോത്സാഹനം നല്‍കുകയാണ്. പിണറായി സര്‍ക്കാരിന്റെ കാലത്ത് 60 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും വര്‍ഗീയ ശക്തികളും തമ്മില്‍ കൊടുക്കല്‍ വാങ്ങള്‍ നടന്നിട്ടുണ്ട്.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ പേരില്‍ നടത്തിയത് ധൂര്‍ത്താണ്. ഒരു മുതലാളിത്ത പാര്‍ട്ടിക്ക് പോലും ഇത്തരമൊരു സമ്മേളനം നടത്താന്‍ കഴിയില്ല. അധ്വാനിക്കുന്ന പാര്‍ട്ടിയുടെ ധൂര്‍ത്ത് ആയിരുന്നു കണ്ണൂരില്‍ നടന്നത്. ധൂര്‍ത്ത് നടക്കുമ്പോള്‍ കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക