പാലക്കാട്∙ ജില്ലയിലെ നിരോധനാജ്ഞ ഈ മാസം 24 വരെ നീട്ടി. രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ച് കലക്ടര്‍ ഉത്തരവിറക്കിയത്.
എലപ്പുള്ളി നോമ്പിക്കോട് പോപ്പുലർ ഫ്രണ്ട് നേതാവ് കുപ്പിയോട് എ.സുബൈർ, പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എ.ശ്രീനിവാസൻ എന്നിവരുടെ കൊലപാതകങ്ങളെത്തുടര്‍ന്ന് ഈ മാസം 16 മുതല്‍ 20 വരെയായിരുന്നു നിയന്ത്രണം.
പൊതു ഇടങ്ങളിലെ പരിപാടികള്‍ക്കും പ്രകടനങ്ങള്‍ക്കുമുള്ള വിലക്കിനൊപ്പം ഇരുചക്രവാഹനങ്ങളില്‍ സ്ത്രീകളും കുട്ടികളുമൊഴികെ രണ്ടുപേര്‍ ഒരുമിച്ചു യാത്ര ചെയ്യരുതെന്നും ഉത്തരവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക