ബെംഗളുരു: കെജിഎഫ് ചാപ്റ്റർ 2 പ്രദർശനത്തിനിടെ കർണാടകയിൽ വെടിവെപ്പ്. അജ്ഞാതർ രണ്ടുതവണ വെടിയുതിർത്തതിനെ തുടർന്ന് 27കാരന് പരിക്കേറ്റു.
കർണാടകയിലെ ഹവേരിയിലെ രാജശ്രീ സിനിമാ തിയേറ്ററിലാണ് ആക്രമണം ഉണ്ടായത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വന്തം മണ്ഡലമായ ഹവേരി ജില്ലയിലെ ഷിഗ്ഗോവിലാണ് തിയേറ്റർ. പരിക്കേറ്റയാളെ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.
സുഹൃത്തുക്കളോടൊപ്പം സിനിമ കാണാൻ തിയേറ്ററിലെത്തിയ മുഗളി ഗ്രാമത്തിലെ വസന്തകുമാർ ശിവപൂർ എന്ന യുവാവിനാണ് പരിക്കേറ്റത്. മുൻ സീറ്റിൽ കാലുകൾ വെച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
അജ്ഞാതൻ യുവാവിനോട് വഴക്കുണ്ടാക്കുകയും അയാൾ തിയേറ്ററിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു. ഏതാനും മിനിറ്റുകൾക്ക് ശേഷം പിസ്റ്റളുമായി മടങ്ങിയെത്തിയ അയാൾ വസന്തകുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഇരുവരും തമ്മിൽ മറ്റ് ശത്രുതകളില്ലെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച കൃഷിയിടങ്ങളിൽ ജോലി ചെയ്ത ശേഷം, നടൻ യഷിന്റെ കടുത്ത ആരാധകനായ വസന്ത് കുമാർ തന്റെ സുഹൃത്തുക്കളോടൊപ്പം രാത്രി ഷോയ്ക്ക് എത്തിയതായിരുന്നു. വെടിവെച്ചയാൾ ഒളിവിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക