ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രയാസമേറിയ വിഷയങ്ങളും ഉന്നയിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്.
ജഹാംഗീര്‍പുരിയിലെ ബിജെപി ഭരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഒഴിപ്പിക്കല്‍ നടപടിയെക്കുറിച്ചാണ് ബോറിസ് ജോണ്സണ് പരാമര്‍ശിച്ചത് എന്നാണ് സൂചന.
ഗുജറാത്തിലെ ബുള്‍ഡോസര്‍ ഫാക്ടറിയിലെ സന്ദര്‍ശനത്തിനിടെ ബ്രിട്ടീഷ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.
സര്‍വ്വേ നടത്തി ജനാഭിപ്രായമറിയാന്‍ എഎപി രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യയില്‍ എത്തിയത്.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബോറിസിന്റെ കൂടിക്കാഴ്ച നടത്തും.
ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാന വ്യാപാര കരാറുകള്‍ തന്നെയായിരിക്കും സന്ദര്‍ശനത്തില്‍ കൂടുതല്‍ ചര്‍ച്ചയാവുക.
റഷ്യയോടുള്ള ഇന്ത്യയുടെ മൃദുസമീപനവും ചര്‍ച്ചയായേക്കും.ദില്ലിയില്‍ വച്ചാണ് കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര ധാരണ വിപുലമാക്കല്‍, പ്രതിരോധ നിര്‍മ്മാണമേഖലയില്‍ ബ്രിട്ടീഷ് നിക്ഷേപം, ഉഭയകക്ഷി സഹകരണം, റഷ്യ യുക്രെയ്ന് യുദ്ധം തുടങ്ങിയവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.
ഇന്ത്യയ്ക്ക് ബ്രിട്ടനുമായും നാറ്റോ സഖ്യ രാജ്യങ്ങളുമായുള്ള ചില അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബോറിസ് ജോണ്‍സണിന്റെ കൂടിക്കാഴ്ച ഏറെ ചര്‍ച്ചയാവുകയാണ്.
വലിയ പ്രഖ്യാപനങ്ങള്‍ക്ക് സാദ്ധ്യതയില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരത്തേ വെര്‍ച്വല്‍ ചര്‍ച്ചകളിലുണ്ടാക്കിയ 2030 വരെ നീളുന്ന സഹകരണ പദ്ധതിയുടെ തുടര്‍ ചര്‍ച്ചകളായിരിക്കും നടക്കുക.
കൂടാതെ റഷ്യയോടുള്ള ഇന്ത്യയുടെ മൃദുസമീപനവും ചര്‍ച്ചയായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക