ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൊലീസ് കസ്റ്റഡിലുള്ള സഹോദരനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീയില്‍ നിന്നും പണം കൈപ്പറ്റിയ കേസില്‍ രണ്ട് ബിജെപി നേതാക്കള്‍ അറസ്റ്റില്‍.
ബന്ദിപോര ജില്ലാ പ്രസിഡന്റിനെയും മറ്റൊരു ജനപ്രതിനിധിയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
ബന്ദിപോര ജില്ലാ പ്രസിഡന്റ് അബ്ദുള്‍ റഹ്മാന് തിക്രി, സര്‍പഞ്ച് മുഷ്താഖ് അഹ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
പൊലീസ് കസ്റ്റഡിയിലുള്ള തന്റെ സഹോദരനെ പുറത്തിറക്കാന്‍ ഒരു ലക്ഷം രൂപ ഇരുവരും കൈപ്പറ്റി എന്നായിരുന്നു ഇവര്‍ക്കെതിരെ സ്ത്രീയുടെ പരാതി.
പൊലീസ് കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കാന്‍ ഇടനിലക്കാര്‍ പണം കൈപ്പറ്റുന്നുവെന്ന പരാതി അടുത്ത കാലത്തായി കൂടിവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
പരാതികള്‍ വ്യാപകമായതോടെ, ആരെങ്കിലും ഇത്തരത്തില്‍ കൈക്കൂലി ചോദിച്ചാല്‍ തങ്ങളെ അറിയിക്കണമെന്ന് ശ്രീനഗര്‍ പൊലീസ് ഈയിടെ ആവശ്യപ്പെട്ടിരുന്നു.
പരാതികള്‍ അറിയിക്കാന്‍ ഈമെയില്‍ വിലാസങ്ങളും ഫോണ്‍ നമ്പറുകളും ശ്രീനഗര്‍ പൊലീസ് പുറത്ത് വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക