ഫ്രാൻസിൽ ഇന്ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. നിലവിൽ പ്രസിഡന്റ് ആയ ഇമ്മാനുവൽ മാക്രോണും മത്സര രംഗത്തുണ്ട്. അതേസമയം, മറ്റൊരു ചരിത്രം കൂടി ഈ തെരഞ്ഞെടുപ്പിൽ നടക്കുന്നുണ്ട്.
ഇമ്മാനുവൽ മക്രോണിനോട് മത്സരിക്കാൻ രംഗത്തുള്ളത് തീവ്രവലതുപക്ഷ പാർട്ടിയായ നാഷനൽ റാലിയിലെ മരീൻ ലീപെൻ ആണ്. മക്രോണിനെ പരാജയപ്പെടുത്തി മരിൻ വിജയം നേടുകയാണെങ്കിൽ വലിയൊയൊരു ചരിത്രം തന്നെ പിറക്കും.
മരീൻ ലീപെൻ വിജയിക്കുകയാണെങ്കിൽ ഫ്രാൻസിൽ പ്രസിഡന്റാകുന്ന ആദ്യ വനിത എന്നുള്ള ചരിത്രം അവരുടെ പേരിലായിരിക്കും. ഏപ്രിൽ പത്തിന് 12 പേർ മത്സരിച്ച ആദ്യവട്ട വോട്ടെടുപ്പിൽ മാക്രോണിന് 27.8 ശതമാനവും ലീപെന്നിന് 23.2 ശതമാനവും വോട്ട് ലഭിച്ചിരുന്നു. 2017ലും ഇരുവരും തമ്മിലായിരുന്നു മത്സരം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക