ന്യൂഡല്‍ഹി: തന്റെ രാജി സ്ഥിരമായി എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ കയ്യിലുണ്ടെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
രാജസ്ഥാനില്‍ സംഘടനാ തലത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന അഭ്യൂഹങ്ങള്‍ക്കിടയാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം.
മുഖ്യമന്ത്രിയെ മാറ്റണമെന്ന ആഗ്രഹം പാര്‍ട്ടിക്കുണ്ടെങ്കില്‍ ആരേയും അറിയിക്കാതെ തന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മാറേണ്ട അവസരത്തില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടാവുമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നത്.
എന്നാല്‍, ഇത്തരം ചര്‍ച്ചകളെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അഭ്യൂഹങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും ഭരണത്തെ ഇത് ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കോണ്‍ഗ്രസിന്റെ അവസ്ഥയായിരിക്കണം രാജ്യം മുഴുവന്‍ ആശങ്കപ്പെടേണ്ട വിഷയം. പാര്‍ട്ടിക്ക് ഒരു കാലത്തും വോട്ട് ചെയ്യാത്തവരും കോണ്‍ഗ്രസ് ശക്തമായി തുടരണം എന്ന് ആഗ്രഹിക്കുന്നുണ്ട്’, ഗെഹ്ലോട്ട് പറഞ്ഞു.
സേനയിലെ ഇഫ്താര്‍ വിരുന്ന് ദൃശ്യങ്ങള്‍ പിന്‍വലിച്ച് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് നേരത്തെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ സംബന്ധിച്ച് ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലുമായും ഗെഹ്ലോട്ടുമായും സോണിയാ ഗാന്ധി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രശാന്ത് കിഷോര്‍ അവതരിപ്പിച്ച പദ്ധതികളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കൂടിക്കാഴ്ചകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക