തൊടുപുഴ: മരണപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് തിരക്കഥാകൃത്ത് ജോൺ പോളിനുണ്ടായ ദുരനുഭവത്തിൽ പ്രതികരിച്ച് നടൻ കൈലാഷ്.
രാത്രി കിടക്കുന്നതിനിടെ കട്ടിലിൽ നിന്നും വീണ ജോൺ പോളിന് മൂന്നര മണിക്കൂറോളം തണുത്ത നിലത്ത് കിടക്കേണ്ടി വന്നുവെന്നും സഹായത്തിനായി നിരവധി ആംബുലൻസ് സർവ്വീസുകളേയും ഫയർ ഫോഴ്സിനേയും ബന്ധപ്പെട്ടെങ്കിലും സഹായം കിട്ടിയില്ലെന്നും കൈലാഷ് പറഞ്ഞു.
ഞാൻ എറണാകുളത്ത് എത്തിയ ദിവസമാണ് സുഹൃത്ത് വിളിച്ചത് അനുസരിച്ച് ഞാൻ ജോണ് പോൾ സാറിന്റെ വീട്ടിലെത്തിയത്. ആരോഗ്യപ്രശ്നങ്ങൾ കാരണം ജോണ് പോൾ സാറിന് 160 കിലോയോളം ഭാരമുണ്ടായിരുന്നു.
വീട്ടിലെ കട്ടിലില്നിന്നു താഴെ വീണ ജോൺ പോളിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകാരുടെയും ഫയർഫോഴ്സിന്റെയും സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല;‘ജോൺ പോൾ സർ മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്’ ;ജോളി ജോസഫിന്റെ വെളിപ്പെടുത്തൽ
എന്റെ കൂടെ മൂന്നാല് പേരുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ എടുത്ത് ഉയർത്താനോ നീക്കാനോ സാധിച്ചില്ല. തണ്ണുത്ത നിലത്ത് അധിക സമയം കിടന്നതോടെ ജോണ് പോൾ സാറിന് നടുവേദനയും തുടങ്ങി. തുടർന്ന് ഞങ്ങൾ പില്ലോയും മറ്റും വച്ചു കൊടുത്തു.
ഇതേസമയം തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കാൻ ആംബുലൻസ് സർവ്വീസിന് ഞങ്ങൾ ശ്രമിക്കുന്നുണ്ടായിരുന്നു. ആംബുലൻസ് ഡ്രൈവർമാരേയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരേയും ബന്ധപ്പെട്ടെങ്കിലും ആരും സഹായത്തിന് എത്തിയില്ല.
ഹോസ്പിറ്റൽ ഷിഫിറ്റിംഗിന് വരാമെന്നും എന്നാൽ ആളുകളെ മാറ്റാൻ വരാൻ സാധിക്കില്ലെന്നുമായിരുന്നു അവരുടെ നിലപാട്. പക്ഷേ നല്ലൊരു സ്ട്രക്ച്ചർ ഇല്ലാതെ അദ്ദേഹത്തെ നമ്മുക്ക് നീക്കാൻ സാധിക്കുമായിരുന്നില്ല. കേരളത്തിലെ വിവിധ ആംബുലൻസ് ഏജൻസികളുമായി നമ്മൾ സംസാരിച്ചെങ്കിലും ആർക്കും ഒന്നും ചെയ്യാനായില്ല.
ഫയർ ഫോഴ്സിനെ ബന്ധപ്പെട്ടപ്പോഴും ആംബുലൻസ് സർവ്വീസ് തേടാനാണ് ആവശ്യപ്പെട്ടത്. രാത്രി പത്ത് മണിയോടെയാണ് ഞാൻ ജോണ് പോൾ സാറിന്റെ വീട്ടിലെത്തിയത്. ഒരു മണിയായിട്ടും ഒന്നും ചെയ്യാൻ സാധിക്കാതെ വന്നതോടെ ഞങ്ങൾ പൊലീസ് കണ്ട്രോൾ റൂമിൽ ബന്ധപ്പെട്ടു.
തുടർന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്നും രണ്ട് പൊലീസ് ഉദ്യോഗസ്ഥർ എത്തി. അവരും സാറിനെ മാറ്റി കിടത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. സ്ഥിതി മനസ്സിലായ അവർ തിരിച്ചു പോയി ബൈപ്പാസിലെ മെഡിക്കൽ സെൻ്റിൽ നിന്നും ആംബുലൻസുമായി മടങ്ങി എത്തി.
തുടർന്ന് നമ്മൾ എല്ലാരും ചേർന്നാണ് അദ്ദേഹത്തെ സ്ട്രച്ചറിലേക്ക് കിടത്തി കട്ടിലിലേക്ക് മാറ്റിയത്. അപ്പോഴേക്കും സമയം ഒന്നര രണ്ടു മണിയായിരുന്നു. സാർ ആകെ അവശനായിരുന്നു. രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു സാർ.
ആ സമയത്ത് അദ്ദേഹത്തിന് മേൽവസ്ത്രമില്ലായിരുന്നു. അതിനാൽ നിലത്ത് കിടന്ന് നടുവിന് നല്ല തണ്ണുപ്പ് അനുഭവപ്പെടുന്ന അവസ്ഥയുണ്ടായി. സാറിന്റെ ഈ അവസ്ഥ നാളെ മറ്റൊരാൾക്ക് വരാം ഈ സ്ഥിതി മാറ്റാൻ ശ്രമം വേണം.
ഈ അപകടം നടക്കുമ്പോൾ ആ വീട്ടിൽ സാറിന്റെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം സാഹചര്യം ഇനി ഉണ്ടാവാതിരിക്കട്ടെ. ഇങ്ങനെ ഒരു അപകടം സംഭവിക്കുന്ന ആളെ സഹായിക്കാനുള്ള സംവിധാനം ഉണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക