എറണാകുളം: വർഷങ്ങളായി ഭാഗ്യപരീക്ഷണം നടത്താറുള്ള ഷാജിയെ തേടി ഒടുവിൽ ഭാഗ്യദേവത എത്തി. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെഒന്നാം സമ്മാനമാണ് ശ്രീമൂലനഗരം മണിയംപിള്ളി ഷാജിയെ തേടി എത്തിയത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
കാലടിയിലെ എബിൻ ലക്കി സെന്ററിൽ നിന്നാണു ഷാജി ടിക്കറ്റെടുത്തത്. സ്ഥിരമായി ഇവിടെ നിന്നുതന്നെയാണ് ഇദ്ദേഹം ടിക്കറ്റ് എടുക്കാറുള്ളത്. 15 കൊല്ലമായി ഷാജി സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്നുണ്ട്. ഒരോ പ്രാവശ്യവും നിരാശമാത്രമായിരു ഫലം. ചെറിയ തുകകൾ നേരത്തെ പലപ്പോഴും ലഭിച്ചിട്ടുണ്ട്. 500 രൂപയാണു നേരത്തെ ലഭിച്ചതിൽ കൂടിയ തുക.
സമ്മാന തുക ഉപയോഗിച്ച് കടബാധ്യതകൾ തീർക്കണമെന്നാണ് ഷാജിയുടെ ആദ്യ ആഗ്രഹം. കാരിക്കോട് ഷഫി ഇന്റർലോക്ക് ബ്രിക്സ് കമ്പനിയിലെ ഡ്രൈവറാണ് ഷാജി. പണി സാധനങ്ങൾ വാടകയ്ക്കു കൊടുക്കുന്ന കട നടത്തുകയാണ് ഭാര്യ വിദ്യ. ആഞ്ജലീന, ആഞ്ജല എന്നിങ്ങനെ രണ്ട് മക്കളാണ് ദമ്പതികൾക്ക് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക