ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചിട്ടും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ധ നികുതി കുറച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കൊവിഡ് അവലോകന യോഗത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. തമിഴ്നാട്, ബംഗാള്‍, മഹാരാഷ്ട്ര, കേരളം, ജാര്‍ഖണ്ഡ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളാണ് നികുതി കുറക്കാത്തത്.
ഇന്ധന വില കുറയാത്തത് സാധാരണക്കാര്‍ക്ക് വലിയ ദുരിതമാണെന്ന് മോദി പറഞ്ഞു.
കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ സഖ്യത്തിന് നിലനില്‍പ്പും: എകെ ആന്റണി അതേസമയം കൊവിഡ് വെല്ലുവിളി അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ സ്ഥിതിഗതികള്‍ കൃത്യമായി വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഏകോപനം പ്രധാനമാണ്. കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തണം, ഇതിനായി കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജമാക്കണമെന്നും മോദി നിര്‍ദേശിച്ചു.
വിവിധ ഉത്സവങ്ങള്‍ നടക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന് കൊവിഡ് പ്രതിരോധ നടപടികളെ കുറിച്ച് അവതരണം നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി വിദേശത്തായിരുന്നതിനാല്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് യോഗത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക