ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ ജൂംല എന്ന വാക്ക് ഉപയോഗിച്ചതിന് ഉമര്‍ ഖാലിദിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
വിമര്‍ശനങ്ങള്‍ക്ക് ഒരു ലക്ഷ്മണ രേഖയുണ്ടായിരിക്കണമെന്ന് കോടതി ഉമര്‍ ഖാലിദിനോട് നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട പരാമര്‍ശനം നടത്തുമ്പോള്‍ ജൂംല എന്ന വാക്ക് ഉപയോഗിക്കാമോ എന്ന് കോടതി ചോദിച്ചു.
ഉമര്‍ ഖാലിദ് അമരാവതിയില്‍ നടത്തിയ പ്രസംഗം കേട്ട ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം. ഉമര്‍ ഖാലിദിന് എതിരായ യുഎപിഎ കേസില്‍ ജാമ്യം തേടിയുള്ള കേസ് ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുല്‍, രജനീഷ് ഭട്നാഗര്‍ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. ജൂംല എന്ന വാക്കിന് ശേഷം എല്ലാം നല്ലതാണ് എന്നൊരു വാക്ക് ഉമര്‍ ഉപയോഗിച്ചു.
എന്താണ് ഇതിന്റെ ആവശ്യമെന്ന് കോടതി ചോദിച്ചു.സമാന അഭിപ്രായമെന്ന് മെഹബൂബ മുഫ്തി എന്നാല്‍, ഈ വാക്ക് ഉപയോഗിച്ചത് പരിഹാസ രൂപേണയാണെന്ന് ഉമര്‍ ഖാലിദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ത്രിദീപ് പയസ് വാദിച്ചു.
ഈ വാക്ക് പ്രധാനമന്ത്രി തന്നെ നേരത്തെ ഉപയോഗിച്ചതാണ്. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം നിയമവിരുദ്ധമല്ലെന്നും അദ്ദേഹം വാദിച്ചു. അപ്പോഴായിരുന്നു പ്രധാനമന്ത്രിയെ വിശേഷിപ്പിക്കാന്‍ ഈ വാക്ക് ഉപയോഗിക്കാമോ എന്ന് ജസ്റ്റിസ് ഭട്നാഗര്‍ ആരാഞ്ഞത്. തുടര്‍ന്ന് സര്‍ക്കാരിനെതിരെ സംസാരിക്കുന്നവര്‍ക്ക് എതിരെ ചുമത്തി 583 ദിവസം തടവിലിടാനല്ല യുഎപിഎ വിഭാവനം ചെയ്തതെന്ന് ഉമര്‍ ഖാലിദിന്റെ അഭിഭാഷകന് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക