കൊച്ചി: സ്വകാര്യ സ്ഥാപനത്തിലെ മാനേജറെ ഹണിട്രാപ്പില്‍ കുടുക്കി പണം കവര്‍ന്ന കേസില്‍ സഹോദരങ്ങളായ യുവാക്കള്‍ പിടിയില്‍.
കൊട്ടാരക്കര സ്വദേശികളാണ് 46.48 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ പിടിയിലായത്. കൊട്ടാരക്കര ഗോകുലം വീട്ടില്‍ ഹരികൃഷ്ണന് (28) , ഗിരികൃഷ്ണന്‍ (25) എന്നിവരാണ് പിടിയിലായത്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും സാമൂഹിക മാധ്യമങ്ങളില്‍ സജീവ സാന്നിധ്യവുമായരുന്ന 48 കാരനെ കബളിപ്പിച്ചാണ് പ്രതികള്‍ പണം തട്ടിയത്.
ഫേസ്ബുക്ക്, വാട്സ്ആപ്പ് ചാറ്റുകള്‍ വഴി നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കുകയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച് നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു പ്രതികള്‍ പണം തട്ടിയത്. 2021 മേയ് മുതല്‍ പ്രതികള്‍ ഇത്തരത്തില്‍ പണം കൈക്കലാക്കിയെന്നാണ് പരാതി.
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് സ്ത്രീകള്‍ എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു യുവാക്കള്‍ 48കാരനുമായി സൗഹൃദം സ്ഥാപിച്ചത്. വിശ്വാസ്യത ഉറപ്പാക്കാന്‍ പലതരം ആപ്പുകള്‍ ഉപയോഗിച്ച് ശബ്ദത്തില്‍ മാറ്റം വരുത്തിയായിരുന്നു തട്ടിപ്പ്.
ഇതിനിടെ, നേരില്‍ കാണാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കലൂരിലെ ഒരു വിലാസം നല്‍കുകയും ചെയ്തിരുന്നു. ഇത് പ്രകാരം എത്തിയെങ്കിലും വിലാസം വ്യാജമാണെന്ന് വ്യക്തമായതോടെ ആയിരുന്നു ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
പ്രതികളുടെ പേരില്‍ നേരത്തെയും വഞ്ചനാ കേസുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക