കൊച്ചി: മലയാളി ഹോക്കി താരത്തിന്റെ മരണത്തിന് പിന്നിൽ ഭർതൃ വീട്ടുകാരുടെ പീഡനമെന്ന് ആരോപണം. മരണപ്പെട്ട പോണക്കരയിൽ പിലീയാട്ട് റോഡ് കടയപ്പറമ്പിൽ ശ്യാമിലിയുടെ കുടുംബമാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.
പണം ആവശ്യപ്പെട്ട് ഭർത്താവ് ആശിഷ് ശ്യാമിലി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരി ആരോപിച്ചു.
ശ്യാമിലിയുടെയും ആശിഷിന്റെയും പ്രണയ വിവാഹമായതിനാൽ ആ സമയത്ത് സ്ത്രീധനം ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. പിന്നീട് ഭർത്താവിന്റെ വീട്ടിൽ സാമ്പത്തിക പ്രശ്നം തീർക്കാനായി പണം ആവശ്യപ്പെടുന്നത് പതിവായി.
ഭർത്താവ് ഗൾഫിലായിരുന്ന സമയത്ത് തിരിച്ചു വരുകയാണെന്നും സ്ത്രീധനത്തിന്റെ കാര്യം ശരിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സഹോദരി ഷാമിക പറഞ്ഞു.
‘ചേച്ചി വളരെ ബോൾഡായിരുന്നു. വീട്ടിൽ ഭക്ഷണംപോലും നൽകാതെ അവർ പീഡിപ്പിച്ചിരുന്നു. കുറെ മാസങ്ങളായി മാനസികമായി തളർന്നിരുന്നു.
പിന്നീട് അടുത്തൊരു ജിമ്മിൽ ജോലിക്ക് പോയി. ജിമ്മിൽ നിന്ന് വിഡിയോ കോൾ ചെയുമ്പോൾ അസഭ്യം പറയുന്നത് പതിവായി. ഇതോടെ വിവാഹത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചെങ്കിലും ആശിഷ് തയാറായില്ല.
ഇതിനിടയിൽ ശ്യാമിലിക്ക് ലഹരി നൽകുകയും കൂട്ടുകാർക്ക് ഒപ്പം പോകാൻ നിർബന്ധിച്ചിരുന്നു. ശ്യാമിലി മൂന്നു മാസം ഗർഭിണിയായിരുന്ന സമയത്ത് ഗർഭം അലസുകയും അന്ന് രാത്രി തന്നെ ആശുപത്രിയിൽ വന്ന് സ്കൂട്ടറിൽ തിരുവല്ല വരെ യാത്ര ചെയിപ്പിച്ചു.
ആശിഷിന്റെ സുഹ്യത്തുകൾക്കൊപ്പം പോകാൻ നിർബന്ധിച്ചതും ഭീക്ഷണിപ്പടുത്തിയതായും ശ്യാമിലി മറ്റൊരാളോട് പറയുന്ന ഓഡിയോ ലഭിച്ചിട്ടുണ്ട്. ഇത് പൊലീസിന് കൈമാറും.” സഹോദരി പറയുന്നു.
നടപടി ഡിജിപിയുടെ നിര്ദേശപ്രകാരം മെയ് നാലിന് കേരള ഒളിപിക് ഗെയിംസിൽ കേരളത്തെ പ്രതിനിധികരിച്ച് കളത്തിലിറങ്ങാനിരിക്കെയാണ് 26കാരിയായ ശ്യാമിലിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കേരള ഒളിപിക് ഗെയിംസിൽ സ്റ്റേറ്റ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ളവരുടെ പട്ടിക പ്രസിദ്ധികരിച്ച ദിവസമാണ് ശ്യാമിലിയുടെ മരണം.
എറണാകുളം ജില്ലയെ പ്രതിനിധികരിച്ച് സീനീയർ ചാപ്യൻഷിപ്പിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഗർഭണിയായിരിക്കെ വേണ്ട പരിചരണം നൽകിയിട്ടുണ്ട്.
അറിയാത്ത എന്തോ കാരണം ശ്യാമിലിയുടെ മരണത്തിന് പിന്നിലുണ്ടെന്നും ആശിഷ് പ്രതികരിച്ചു. ഭാര്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാനായി പോലിസിൽ പരാതി നൽകിയതായും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക