തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ വെെദ്യുതി നിയന്ത്രണം പൂർണ്ണമായും പിൻവലിച്ചുവെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. നിയന്ത്രണം പൂർണ്ണമായും പിൻവലിച്ചുവെന്ന് മന്ത്രി ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.
കൽക്കരി ക്ഷാമം കാരണം താപ വെെദ്യുതി നിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് വെെദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. 28ന് മാത്രമാണ് 15 മിനുട്ട് ലോഡ് നിയന്ത്രണം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്.
ഓറഞ്ച് തൊലി നിസാരക്കാരനല്ല! അറിയുമോ ഓറഞ്ച് തൊലിയുടെ ഈ ഗുണങ്ങൾ
അരുണാചൽ പ്രദേശ് പവർ ട്രേഡിംഗ് കോർപ്പറേഷൻ ബാങ്കിംഗ് ഓഫർ മുഖേന ഓഫർ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാർ മുൻപുള്ളതിലും താഴ്ന്ന നിരക്കിൽ (100.05) സ്വീകരിക്കാനും വൈദ്യുതി മെയ് മൂന്ന് മുതൽ ലഭ്യമാക്കി തുടങ്ങാനും കെഎസ്ഇബിഎൽ തീരുമാനിച്ചു.
ഇതിനു പുറമേ, പവർ എക്സ്ചേഞ്ച് ഇൻഡ്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാർ ചെയ്യുവാൻ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തി. ഇതോടു കൂടിയാണ് താൽക്കാലികമായി വൈദ്യുതിയുടെ ലഭ്യതയിൽ ഉണ്ടായ കുറവ് ഏതാണ്ട് പൂർണ്ണമായും മറികടന്നത്.
ഊർജ്ജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങൾ വൈകീട്ട് ആറ് മുതൽ പതിനൊന്ന് വരെ പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി ഫേസ്ബുക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക